Thursday, June 24, 2010

ഗാന്ധി പൊറന്ത നാട്ടുക്കാരൻ

ബൊംഗാനി എന്നൊറ്റു കറുത്ത വർഗക്കാരനാണ് ഗാന്ധിസ്മാരകത്തിന്റെ പുതിയ ക്യുറേറ്റർ. “ഞങ്ങളീ സ്മാരകം വെറുമൊരു മ്യൂസിയമാക്കാനുദ്ദേശിക്കുന്നില്ല. ഞങ്ങളുടെ കൂട്ടർക്ക് ആത്മാഭിമാനവും, ലക്ഷ്യബോധവും തന്നത് ഗാന്ധിജിയാണ്. വരൂ ഇവിടത്തെ തെരുവു കുട്ടികൾക്കു വേണ്ടിയുള്ള ഞങ്ങളുടെ പരിപാടികൾ കാണൂ”. അകത്ത് ഒരു പഴയകാലചിത്രം പോലെ കരകൌശലപ്രവൃത്തികളിലേർപ്പെട്ടിട്ടുള്ള സാധുസ്ത്രീകൾ. ഇങ്ങനെയൊക്കെത്തന്നെയായിരുന്നില്ലേ, അന്നും?
ഇതിലുമെത്രയോ കടുത്ത ദുരിതവും ദാരിദ്ര്യവും നിലനിന്നിരുന്ന കാലത്ത് നഗരത്തിന്റെ സമ്പൽ സമൃദ്ധി കണ്ട് നെടുവീർപ്പിടാതെ “ഇവരിൽ ചെറിയവന്റെ” കൂടെ നിന്ന മഹാത്മാവിന്റെ ധീരത ഉൾക്കൊള്ളാൻ ശ്രമിച്ചു, കഴിഞ്ഞില്ല. കോമഡി സിനിമ മാത്രം കാണാനിഷ്ടപ്പെടുന്നവന്റെ മനോഭവത്തോടെ, മുഖം മിനുക്കിയ ഡർബന്റെ world class facilities-ലേയ്ക്ക് ഓടി രക്ഷപ്പെട്ടു.

പ. ലി. മുഖം മിനുക്കലിൽ ഗാന്ധി സ്മാരകം പെട്ടിട്ടില്ല. ഡർബനിലെ ഭൂരിഭാഗം വരുന്ന ഇന്ത്യൻ സമൂഹം ഒരു സഹായവും ചെയ്യാറില്ലെന്ന് ക്യൂറെറ്റർ. വെള്ളവും വൈദ്യുതിയും ഇപ്പോഴും, പക്ഷേ, സൌജന്യമാണ്.

0 Comments:

Post a Comment

<< Home